Sunday 20 May 2012

അമ്മെയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍ .നന്മയ്ക്ക് കണ്ണും കരുത്തുംകൊടുത്തവന്‍ !

സഖാവേ, ധീര സഖാവേ ചന്ദ്രശേഖരാ! അങ്ങ് അനശ്വരന്‍.ജീവിച്ചിരുന്നപ്പോള്‍ അങ്ങ് ഞങ്ങള്‍ക്ക് വെറും ഒരു വിമത സി .പി.എം. നേതാവ് മാത്രം ആയിരുന്നു .പക്ഷെ അങ്ങയുടെ ധീര  രക്ത സാക്ഷിത്വം അങ്ങയെ ഞങ്ങള്‍ക്ക് അനശ്വരനായ  വിപ്ലവകാരിയാക്കി. ഒരു വടി  വാളിന്റെ   മൂര്ച്ചയാര്‍ന്ന 51 വെട്ടുകള്‍ ഒരാശയപോരാട്ടാതെ ഇല്ലാതാക്കുമെങ്കില്‍ ചെഗ്വെരയും, ഗാന്ധിയും, ഭഗത്സിങ്ങും, ചരിത്രവും ഇല്ല. ഇരുട്ടിലെ ആയുധം ഭീരുവിന്റെതാണ്.ഒന്ചിയത് വെട്ടേറ്റു മരിച്ചത് അങ്ങല്ല    .ജയരാജനും പിണറായിയും കമ്മ്യൂണിസ്റ്റ്‌ മുതലാളിമാരുമാണ്     .ഇല്ല സഖാവ് ടി .പി .മരിക്കില്ല .ധീരന്മാര്‍ക്കു മരണമില്ല .  ഒരായിരം കൊല്ലം ജയരാജനായി ജീവിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം ഒരു നിമിഷം ചന്ദ്രശേഖ രനായി  ജീവിക്കുന്നതാണ്. അനീതിക്കെതിരെ ശബ്ധിക്കുന്നവര്‍ കുലംകുത്തികളാണെങ്കില്‍ ചരിത്രം കുലംകുത്തികളുടെതാണ്.  ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം കുലം കുത്തികള്‍ ഉയരും.



കൊല്ലാമെങ്കില്‍ കൊന്നോളൂ !!പക്ഷെ തോല്പിക്കാന്‍ ആവില്ല !!







അനീതിക്കെതിരെ ശബ്ദിക്കുന്നത്‌ ധിക്കാരമാനെകില്‍, ഞാന്‍ ധിക്കാരിയാണ്!!!! 



http://youtu.be/jV8LEFOAE3Y

Tuesday 29 March 2011

നിങ്ങള്ക്ക് ഈ പാര്‍ടിയെ പറ്റി ഒരു ചുക്കും അറിയില്ല !

ഈ സംഭവവുമായി ഏതങ്കിലും പാര്ടിയുമായോ പാര്ടിക്കാരുമായോ സാമ്യം തോന്നുന്നെങ്കില്‍ അത് തികച്ചും ബോധപൂര്‍വ്വമാണ്.
 
സുന്ദരമായ പാര്‍ടി ഗ്രാമം ! ബോംബുകളുടെ കള കള ശബ്ദങ്ങള്‍ അങ്ങിങ്ങ് കേള്‍ക്കാം. പാര്‍ടി   ചാനെലും  പാര്‍ടി പത്രവുമോക്കെയായി  പ്രശാന്ത  സുന്ദരമായ  ആ  ഗ്രാമ  വാസികള്‍  സന്തോഷത്തോടെ  കഴിഞ്ഞുവരികയായിരുന്നു  . വര്‍ഷത്തില്‍  ഒരു ദിവസം  'വിപ്ലവ'  വീര്യം  കൂട്ടാന്‍  പാര്‍ടിവാട്ടര്‍തീം   പാര്‍ക്കിലേക്ക്  നാട്ടിലെ  യുവാക്കള്‍ക്കും  യുവതികള്‍ക്കും  പാര്‍ടിയുടെ വക  ടൂറുണ്ട് . അവിടെ  യുവാക്കളും  യുവതികളും  പാര്‍ടിയുടെ വാട്ടര്‍തീം പാര്‍ക്കില്‍ ആടി പാടി ഉല്ലസിക്കും .ഇതിനാണ് യഥാര്‍ത്ഥ ജനകീയ വിപ്ലവം എന്ന് പറയുന്നത് . രക്തസാക്ഷികളും മണ്മറഞ്ഞ നേതാക്കളും   സ്വര്‍ഗത്തില്‍ നിന്നും ഇത് കണ്ടു കോരിതരിക്കുന്നുന്ടാകണം (സ്വര്‍ഗം ഉണ്ടോ ഇല്ലയോ  എന്ന് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം).
      
       അങ്ങിനെ ഒരു യാത്ര കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷമാണ് സംഭവം. ഗ്രാമത്തിലെ അവിവാഹിതയായ യുവതിക്ക് മാസകുളി തെറ്റിയിരിക്കുന്നു .വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു .അതിനെ പറ്റിയുള്ള ചര്‍ച്ചകളായി അന്വോഷണങ്ങള്‍ ആയി .അവസാനം ആ നാട്ടിലെ വിപ്ലവ തീപ്പന്തമായ യുവ നേതാവില്‍  അന്വോഷണം എത്തി നിന്നു. പാര്‍ടി ക്ലാസ്സുകളില്‍ വാ തോരാതെ വിപ്ലവം പ്രസംഗിക്കുന്ന നമ്മുടെ തീ പന്തത്തെ പറ്റിയാണോ ഈ പറയുന്നത്. മൂക്കുള്ളവര്‍ മൂക്കത്ത് കൈ വച്ചു (ഇവിടെ എല്ലാവര്ക്കും എല്ലാ അവയവവും ഉണ്ടാകണമെന്നില്ല ).
      
          പാര്‍ടിയുടെ നേതാക്കള്‍ അടിയന്തിര യോഗം വിളിച്ചു .ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കടുത്ത മുട്ടന്‍ യോഗം നടന്നു .ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന അതി ഭയങ്കര ചര്‍ച്ച .യോഗത്തില്‍ യുവതി യുനേതാവിനെതിരായി മൊഴി കൊടുത്തു .അവസാനം പാര്‍ടി ചര്‍ച്ച ചെയ്തു ആ ഭയങ്കരമായ സത്യം കണ്ടത്തി .യുവതിക്ക് ഗര്‍ഭം ഇല്ല .ഗര്‍ഭം ഉണ്ടെന്നു പറയുന്നത് പാര്‍ടിയെ തകര്‍ക്കാനുള്ള സാമ്രാജ്യത ശക്തികളുടെ ഗൂഡാലോചനയാണ്.ഇതിനെ പാര്‍ടി ഒറ്റക്കെട്ടായി നേരിടണം.
      
         അങ്ങനെ മാസങ്ങള്‍ കടന്നു പോയി .നമ്മുടെ യുവതി ഒരു പെണ്കുഞ്ഞിനു ജന്മം നല്‍കി .വാര്‍ത്ത മാലോകരറിഞ്ഞു. ഉടനെ പാര്‍ടി അടിയന്തിര യോഗം ചേര്‍ന്നു.യോഗത്തില്‍ വച്ചു യുവതിയോട് വിശദീകരണം ചോദിക്കാന്‍ ധാരണയായി .അങ്ങിനെ യുവതിയോട് വിശദീകരണം ചോദിച്ച പാര്‍ടി അവസാനം തീരുമാനിച്ചു .പാര്‍ടി ഗര്‍ഭം ഇല്ലാന്ന് കണ്ടത്തിയ യുവതി പ്രസവിക്കാന്‍ പാടില്ലായിരുന്നു .പാര്‍ടി നിര്‍ദേശം ലംഘിച്ച യുവതി ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയത് .അതിനാല്‍  കുലംകുത്തിയായ ഈ  യുവതിയെ പുറത്താക്കാന്‍ പാര്‍ടി തീരുമാനിച്ചിരിക്കുന്നു .
 
            ഇതാണ് യഥാര്‍ത്ഥ ഉള്പാര്ടി ചര്‍ച്ച . നിങ്ങള്ക്ക് ഈ പാര്‍ടിയെ പറ്റി ഒരു ചുക്കും അറിയില്ല !വിപ്ലവം ജയിക്കട്ടെ !



ബെല്ല് ; ഷാജഹാനെ മര്‍ദിച്ചു എന്ന വാര്‍ത്ത അസംബന്ധം-പി ജയരാജന്‍! ലാവ്‌ലിന്‍ കേസില്‍ പിണറായി നിരപരാധി -പോളിറ്റ്ബ്യൂറോ!

Monday 28 March 2011

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്!!!!ങാ......

          ഈ മാധ്യമ സിണ്ടിക്കെട്ടിനെ കൊണ്ട് തോറ്റു.സി പി എമ്മിനെ തകര്‍ക്കാന്‍ എന്തല്ലാം പ്രചാര വേലകലാണ് അവര്‍ നടത്തുന്നത്.നമ്മള്‍ക്കെല്ലാം രോഗം വരും .വല്ല ചൊറിയോ,ചിരന്ഗോ,മൂത്രക്കടചിലോ അങ്ങിനെ എന്തങ്കിലും.രോഗം വരുന്നെങ്കില്‍ നമ്മുടെ മുസ്ലി പവര്‍  ശശി അണ്ണനെ കണ്ടു പഠിക്കണം.നല്ല ഒന്നാം തരം ഞരമ്പ് രോഗമല്ലേ അണ്ണന് വന്നുകളഞ്ഞത്.എന്തല്ലാമാണ് മാധ്യമ സിണ്ടികെട്ടും ഒബാമയുടെ സി ഐ എയും കേരളത്തില്‍ പറഞ്ഞു പരത്തിയത്.
     
                     ഏതു സൂക്കേട്‌ വന്നാലും പടച്ചോനെ ഞരമ്പ് രോഗം വരുത്തല്ലേ എന്ന് എന്നെ പോലെയുള്ള സി ഐ എ ക്കാര്‍ പ്രാര്‍ഥിച്ചു.കാരണം എന്താന്നല്ലേ.ഞരമ്പ് രോഗം ഒരു ഇമ്മിണി വല്ല്യ കുറ്റെമായതുകൊന്ടെല്ലേ നമ്മുടെ മുസ്ലി പവര്‍  അണ്ണനെ ഇന്ത്യയിലെ പരമോന്നത കോടതിയായ പാര്‍ട്ടി അന്വോഷണ കമ്മിഷന്‍ ഇമ്മിണി വല്ല്യ നടപടിക്ക് വിധേയനാക്കിയെത്   .അതോടെയാണ് രോഗം പാര്‍ട്ടി സെക്രടറിക്ക് വന്നാല്‍ അതിനു കോയമ്പത്തൂര്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സിച്ചാല്‍ മാത്രം പോര അന്വോഷണ കമ്മീഷനും നടപടിയും വേണമെന്ന് മാലോകര്‍ക്ക് മനസ്സിലായത്‌.
    
                            അപ്പോഴാണ്‌ ഷാജഹാനും ഏഷ്യാനെറ്റും കണ്ണൂരില്‍ വന്നു പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്.കണ്ണൂര് വന്നു നിങ്ങള്ക്ക് എന്തും ചോദിക്കാം.പക്ഷെ ഷാജഹാന്‍ എന്താ ചെയ്തത്.രോഗം ബാധിച്ചു അസ്സന്നാവസ്ഥയില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സയില്‍ കഴിയുന്ന നമ്മുടെ മുസ്ലി പവര്‍ ശശി അണ്ണനെ പറ്റി പരിപാടിക്കിടയില്‍ ചോദിച്ചുപോലും.ശാജഹാനൊരു കാര്യം മനസ്സിലാക്കണം.ഉള്പരിപാടി ജനാധിപത്യം കണ്ണൂര്‍ പാര്‍ടി അനുവദിച്ചിട്ടുണ്ട്.പക്ഷെ...എന്നുവച്ച്....ത്വാതികമായ ഒരു അവലോകനമാണ് പാര്‍ടി ഉദേശിക്കുന്നത്.
    
                      പോളണ്ടിനെ പറ്റി ഒരക്ഷരവും മിണ്ടരുത് എന്ന് പണ്ടാരോ പറഞ്ഞത് പോലെ ശശിയെ പറ്റി ഒരക്ഷരവും മിണ്ടരുതെന്ന് ജയരാജന്‍ അണ്ണന്‍ പണ്ടേ ഷാജഹാനോട് പറഞ്ഞതാ.അത് കേള്‍ക്കാതെ, പാര്‍ടി
'കണ്ണൂര്‍  മഹാരാജ്യത്ത്' അനുവദിച്ച മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത ഷാജഹാന്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല.ഷാജഹാനെ, കരുതിയിരുന്നോ.ഇന്ന് രാത്രി സഖാവ് വൃന്ദാ കാരാട്ടും പ്രകാശ് കാരാട്ടും അവൈലബ്ല് പോളിറ്റ് ബ്യൂറോ കൂടി ഷാജഹാന് കുറ്റക്കാരന്‍ ആണന്നു കണ്ടതിയാല്‍ പിന്നെ സുപ്രീംകോടതിയില്‍ പോലും  രക്ഷ ഉണ്ടാകില്ല.ജാഗ്രതൈ!


ബെല്ല്; സുകുമാര്‍ അഴീക്കോട് തിരക്കിലാണ്!അയാള്‍ കഥ എഴുതുകയാണ്!ശ്....

Wednesday 16 March 2011

"ഇതിലും ബലിയ വെള്ളിയാഴ്ച ബന്നിട്ടു ഞമ്മളെ മൂത്താപ്പ പള്ളീല്‍ പോയിട്ടില്ല ങാ....."

         മൂത്താപ്പ പള്ളീല്‍ പോകും എന്ന് വിചാരിചോരെല്ലാം നിരാശരായിരിക്കുംപോഴാണ് എളപ്പമാര് പറയുന്നത് മൂത്താപ്പ പള്ളീപോവും ഉടനെ! വീട്ടിന്നു എല്ലാവരുടെയും ചോദ്യം ഒരേ സ്വരത്തില്‍ "5 കൊല്ലായിട്ട് പള്ളീല്  പോകാം പോകാന്നു  പറഞ്ഞിട്ട് ഞമ്മളെ  പറ്റിച്ച മൂത്താപ്പ പള്ളീല്  പോകൂന്ന്  ഇപ്പൊ  പറേന്നത്‌  ഞമ്മളെ പിന്നേം  പറ്റിക്കാനെല്ലേ?".അല്ല മക്കളെ അല്ലാന്നു എളാപ്പമാര് വീണ്ടും പറഞ്ഞു.
  
         അപ്പൊ കിളിരൂര് നിന്നുള്ള അളിയെന്റെ വക ചോദ്യം "എന്റെ മോളെ ദേഹത്ത് ശൈതാന്മാര് കൂടി അവള് മയ്യത്ത്‌ ആയപ്പോള്‍ ആ VIP ജിന്നിനെ തളകുമെന്നു പറഞ്ഞു പോയ മൂത്താപ്പ ഇത് വരെ പള്ളീലും പോയില്ല,മോല്ലാക്കാനേം കണ്ടില്ല .എന്നിട്ട് ഇപ്പൊ പള്ളീല് പോകും പോലും!"ആരും ഒന്നും മിണ്ടിയില്ല.
 
       അപ്പൊ മൂന്നാറിലെ പെങ്ങളുടെ ചോദ്യം"ഞമ്മളെ മൂന്നാറിലെ പെരേല് ഭയങ്കര എലി ശല്ല്യാണെന്ന് ഇങ്ങക്ക് ഒക്കെ അറീന്ന കാര്യെല്ലേ.മൂത്താപ്പ പള്ളീലെ മോല്ലക്കാനകൊണ്ട് മന്ത്രിച്ച പൂച്ചകളാണ്, ഇത് നല്ലോണം എലിയെ പിടിക്കൂന്നും പറഞ്ഞു എനക്ക് മൂന്നു പൂചേള കൊണ്ടതന്നു.മൂന്നാം പക്കം നോക്കുമ്പോള് മൂന്നു പൂച്ചയെയും എലികള് തിന്ന്ക്കുണ്.നോക്കുമ്മം പൂച്ചാനെ പള്ളീല്  കൊണ്ടോയി  മന്ത്രിച്ചു എന്ന് പറഞ്ഞത് മുട്ടന്‍ നൊണ ആണ്!മൂത്താപ്പ പള്ളീല് ഒന്നും പോയിട്ടില്ല.എന്നിട്ടാ ഈ മൂത്താപ്പ ഇപ്പൊ പള്ളീല് പോകൂന്നു പറേന്നത്‌!"
 
              അപ്പൊ ഉപ്പാപാന്റെ വക. "എടാ മക്കളെ! ഞമ്മളെ തറവാട്ടിലെ ഒരു പാട് ഉറിപ്പിക കടത്തികൊണ്ടോയ പിണരായീലെ വീരാനേം  കാനഡ ഇലെ ഓന്റെ ചങ്ങായീനേം മമ്പറം പള്ളീല് പോയി നേര്ച്ച നടത്തി മുടിപ്പിക്കൂന്ന് ഓന് പറഞ്ഞിട്ട് ഒനാ ബയിക്ക് പോയോ?എന്നിട്ട് ഇപ്പം പള്ളീല് പോകും പോലും!"
    
              അപ്പൊ ഉമ്മാമ,"ഇപ്പൊ കേക്കുന്നത്‌ ഓന്റെ മോന്‍ ശന്തനതിന്റെ അത്തറും അടിച്ചു, പരീസക്ക് കോപ്പീ അടിച്ച്,
കുരുത്തോം കേട്ടോണ്ട്‌ നടക്കാണ്.പള്ളീലും പോക്കില്ലോലും."
     
                 ഒടുവില്‍ എല്ലാവരും ഒരുമിച്ചു പറഞ്ഞു."ഇതിലും ബലിയ  വെള്ള്യാഴ്ച ബന്നിട്ട് ഞമ്മളെ മൂത്താപ്പ പള്ളീല്‍ പോയിട്ടില്ല. പിന്നെല്ലെ ഇപ്പൊ! ഈ എളാപ്പമാര്‍ക്ക്  പിരാന്താ!"
   
    എളാപ്പമാര്‍ ഒന്നും മിണ്ടിയില്ല

Sunday 13 March 2011

മാഷും പാമ്പും!

പത്താം ക്ലാസ്സില്‍ പഠിക്കുന്നകാലം.ഒറ്റക്കന്ടെത് ഞാനും ഫയിസുമൊക്കെ ഘോരം ഘോരം പഠിക്കുന്ന കാലം. രാവിലെ 8 മണിക്ക് ആര്‍ട്സ് കോളേജില്‍ ക്ലാസ്സുണ്ട്‌.അത് കഴിഞ്ഞു ഇസ്ലാമിയ കോളേജിന്റെ അടുത്തുനിന്നും ഒറ്റക്കണ്ടാതെക്ക് പടിപ്പിസ്ടുകളെയും വഹിച്ചുകൊണ്ട് ജീപ്പുകള്‍ ചീറിപ്പായും.മിക്കവാറും എല്ലാ ദിവസവും ഞാനും ഫായിസുമൊക്കെ വീട്ടില്‍നിന്നു ആര്‍ട്സ് കോളെജിലേക്ക് രാവിലെ തന്നെ പുറപ്പെടുകയും അപൂര്‍വ്വം ദിവസങ്ങളില്‍ കോളേജില്‍ എത്തിപെടാരുമുണ്ട്.അത്തരത്തിലൊരു ദിവസമാണ് സംഭവം.ബയോളോജി ക്ലാസ്സില്‍ ഗംഭീര ക്ലസ്സുനടക്കുകയാണ്.മാഷ്‌ ഞങ്ങളെയൊക്കെ ഡോക്ടര്‍ അക്കിയിട്ടേ അടങ്ങൂ എന്ന മട്ടില്‍ ക്ലാസ്സെടുക്കുന്നു.ഞങ്ങളൊക്കെ അപ്പുറത്തെ ബെഞ്ചിലെ ആരുടെയൊക്കെയോ ഡോട്ടെര്മാരെയും ഫോക്കസ് ചെയ്തിരിക്കുകയാണ്.(അത് കൊണ്ടാണല്ലോ ഞാനും ഫായിസുമൊക്കെ പഠിച്ചു ഈ നിലയില്‍ എത്തിയത്).പെട്ടന്നാണ് മാഷിന്റെ ചോദ്യം "ഫയസ്‌ ഈ ബോര്‍ഡില്‍ കാണുന്ന ജീവിയുടെ പെരുപറയൂ".ഫായിസ് ബോര്‍ഡിലേക്ക് ഭയങ്കരമായി നോക്കി.ഒന്ന് പരുങ്ങി.എന്നിട്ട് ഉത്തരം പറഞ്ഞു "അത് പാമ്പെല്ലേ മാഷെ ".ഫായിസിന്റെ മരുപെടി കേട്ട മാഷ് താന്‍ ബോര്‍ഡില്‍ വരച്ച മണ്ണിരയുടെ രൂപത്തിലെക്കും ഫായിസിന്റെ മുഖത്തേക്കും നോക്കി.എന്തായിരുന്നു അപ്പോള്‍ മാഷുടെ മുഖഭാവമെന്നു ഞാന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ.

ഓര്‍മകള്‍ക്ക് മരണമില്ലേ?


കുറ്റ്യാടി ഹൈസ്കൂള്‍!!!! ഇവിടെ പഠിക്കാന്‍ കഴിയാതെ പോയെത്‌ എന്റെ ജീവിതത്തിലെ വലിയ നഷ്ടം.ഇവിടെ ചിലവഴിച്ച സായാഹ്നങ്ങള്‍ പഞ്ചാരമാങ്ങയെക്കാള്‍ മധുരമുള്ള ഓര്‍മ്മകള്‍!വൈകുന്നേരങ്ങളില്‍ ഹൈസ്കൂളിലും വയലിലുമുള്ള കളികളും, അത് കഴിഞ്ഞു പല സന്ഗംങ്ങളായി കൂടിയിരുന്നുള്ള ലാതിയടികളും ശുദ്ധമായ കുരുത്തക്കേടുകളും കഴുതരാഗപരിശീലനങ്ങളും ധാരാളം ചളികളും...............ഒരു വട്ടം കൂടിയാ പഴയ ........വെറുതെ ഈ മോഹങ്ങള്‍!!!!

ശിങ്കമേ....യെവന്‍ വെറും ജയരാജനെല്ല ജയരാജന്‍ ശിങ്കം!!!!!ശിട്റ്റ്!!ശിട്റ്റ്!!ശിട്റ്റ്!!

മലയാള സിനിമയില്‍ സുരേഷ്ഗോപി എങ്ങിനെയാണോ അതുപോലെയാണ് കേരള രാഷ്ട്രീയത്തില്‍ ഇ പീ ജയരാജന്‍.  ഇദേഹത്തിനു കോപം വന്നാല്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഒക്കെ സമന്മാരാണ്.   ഉമ്മന്‍ചാണ്ടി വൃത്തികെട്ട ജെന്തുവാനെന്ന ചരിത്ര പ്രസിദ്ധമായ ഡയലോഗ് അടിച്ച മഹാനാണ്.  ദേശാഭിമാനി പത്രത്തിന് വേണ്ടി സഖാവ്  സാന്റിയാഗോ മാര്ടിനെപ്പോലെയുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌കള്‍ കോടികള്‍  "ബോണ്ട്" തരുമ്പോള്‍ "ബേണ്ട"എന്ന് പറഞ്ഞില്ല എന്നൊക്കെ സീ ഐ എ ഏജന്റുമാരും സാമ്രാജ്യത അനുകൂലികളും പറയുമെങ്കിലും, ആളൊരു ഉത്തമ കമ്മ്യൂണിസ്റ്റ്‌ആണ്  എന്നതില്‍ സര്‍വശ്രീ ലാവ്‌ലിന്‍ പിണറായി സഗാവിനു ലെവലേശം സംശയമില്ല.  അല്ലങ്കിലും പരിപ്പുവടയ്ക്കും കട്ടഞ്ചായക്കും പകരം കട്ടഞ്ചായയുടെ അതേ കളറുള്ള സ്കോട്ച് വിസ്ക്കിയും ചിക്കന്‍ ഫ്രൈയും പാര്‍ടിയുടെ ഔദ്യോഗിഗ ഭക്ഷണം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട ശിങ്കമല്ലേ. ഇപ്പോഴിതാ വീ എസ്സ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ അല്ല എന്ന ഉശിരന്‍ ഡയലോഗ് കേട്ട് കോരിത്തരിക്കുകയാണ് മലയാള മണ്ണ്.
           മകന്‍ അരുണ്‍ കുമാര്‍ പാര്‍ട്ടി ഓഫീസിനുപകരം ഗോള്‍ഫ് ക്ലബ്ബില്‍ പോകരുന്ടെന്നതും അവിടെ വച്ച് പാര്‍ട്ടിയുടെ പുതിയ ഔദ്യോഗിഗ ഭക്ഷണവും മറ്റു അഭിനവ തൊഴിലാളിവര്‍ഗ ജീവിത രീതികളും ശീലിക്കുന്നതും പുതിയ കമ്മ്യൂണിസ്റ്റ്‌ തലസ്ഥാനമായ "മക്കാവു ദ്വീപില്‍" പോയി പീ ശശിക്ക് ഐക്യധാര്ട്യം പ്രഖ്യാപിക്കുന്നതുമൊന്നും ശിങ്കം അറിഞ്ഞില്ലെന്നു തോന്നുന്നു.
        വീ എസ്സ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ എല്ല എന്നുള്ള ശിങ്കതിന്റെ നിലപാടില്‍ മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും അരുണ്‍കുമാര്‍ യഥാര്‍ത്ഥ കംമുനിസ്ട്ടാണ് എന്നുള്ള കാര്യത്തില്‍ അഭിപ്രായ വെത്യാസം ഉണ്ടാകും എന്ന് കരുതുന്നില്ല.